റിയാദ്: കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന് സൗദി.
ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചാൽ 20 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ പിഴ (Fine) ചുമത്തും. അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ നൽകും. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ചും നൽകും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.