ദോഹ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കുന്നു. 364 പേർ കൂടി ബുധനാഴ്ച (ജൂലൈ 20) പിടിയിലായതായി അധികൃതർ വ്യക്തമാക്കി. 361 പേര് മാസ്ക് ധരിക്കാത്തതിനാണ് പിടിയിലായത്.
മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് മൂന്ന് പേരെയും അധികൃതർ പിടികൂടി.കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
നിലവിൽ ഖത്തറിൽ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങൾ, ജോലിസ്ഥലം, പൊതുഗതാഗതം, പള്ളികൾ, ജിമ്മുകൾ, മാളുകൾ, കടകൾ, തിയേറ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.