ദോഹ: ലോകകപ്പ് ആദ്യ നാല് ദിവസ്സം പിന്നിടുമ്പോൾ ദോഹ മെട്രോയിൽ റെക്കോർഡ് യാത്രക്കാർ. ആദ്യ നാല് ദിവസങ്ങളിൽ, ദോഹ മെട്രോയും ലുസൈൽ ട്രാമും 2,442,963 യാത്രക്കാരെ അവരുടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് ടൂർണമെന്റ് സ്റ്റേഡിയങ്ങൾ, വിനോദ ഇടങ്ങൾ, ഫാൻ സോണുകൾ എന്നിവയിലേക്ക് എത്തിച്ചു.
ടൂർണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളിൽ ദോഹ മെട്രോ അതിന്റെ ഉപയോക്താക്കളുമായി റെക്കോർഡ് വളർച്ച നേടി.
ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ദിവസമായ നവംബര്‍ 20 ന് മൊത്തം മെട്രോ ഉപയോക്താക്കളുടെ എണ്ണം 544,962 യാത്രക്കാരായിരുന്നു. വെസ്റ്റ് ബേ സ്റ്റേഷനുകള്‍, സൂഖ് വാഖിഫ്, ഡിഇസിസി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍ മെട്രാ പ്രയോജനപ്പെടുത്തിയത്.