റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. ജോർജ് (പ്രസിഡന്റ്), പ്രശാന്ത്, ബലരാമൻ (വൈസ് പ്രസിഡന്റുമാർ), ഹാഷിം കുന്നുതറ (സെക്രട്ടറി), ഗോപിനാഥൻ, ഷറഫുദീൻ (ജോയിന്റ് സെക്രട്ടറിമാർ) കാഹിം ചേളാരി (ട്രഷറർ), അർഷിദ് (ജോയിന്റ് ട്രഷറർ) എന്നിവരെ ഏരിയാ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു.
കേളി സുലൈ ഏരിയയിലെ സജീവ പ്രവർത്തകനും ടവർ യൂണിറ്റ് അംഗവുമായിരുന്ന പി ഡി മോഹനന്റെ നാമധേയത്തിലുള്ള നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജോർജ് താത്കാലിക അധ്യക്ഷനായി.
രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ഗോപിനാഥൻ സ്വാഗതം പറഞ്ഞു. സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കാഹിം ചേളാരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിരുദ്ധൻ വരവ് ചെലവ് കണക്കും, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
6 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കാഹിം ചേളാരി, അനിരുദ്ധൻ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം സതീഷ് കുമാർ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ചരക ശപഥം പിൻവലിക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക, കോടതികൾ രാഷ്ട്രീയ വത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയുക എന്നീ പ്രമേയങ്ങൾ ഹാഷിം, നാസർ കാരക്കുന്ന്, സുരേഷ് ആചാരി നവാസ് എന്നിവർ അവതരിപ്പിച്ച പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു.
ജോർജ്, ഇസഹാക്ക് , പ്രശാന്ത്, കാഹിം, അനിരുദ്ധൻ, ഷറഫ്, റിജേഷ്, വിനയൻ, ഹാഷിം, പ്രകാശൻ, ഗോപിനാഥൻ, ബലരാമൻ, പരമേശ്വരൻ, പ്രകാശൻ എന്നിവർ വിവിധ കമ്മിറ്റികളിലായി സമ്മേളന നടപടികൾ നിയന്ത്രിച്ചു. പുതിയ സെക്രട്ടറി ഹാഷിം കുന്നുതറ സമ്മേളനത്തിന് നന്ദി പറഞ്ഞു.