അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. പുതുതായി 82 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്. ഈ മാറ്റം ഇന്ന് മുതൽ നിലവിൽ വന്നു.
അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബെലീസ്, ഭൂട്ടാന്‍, ബൊളീവിയ, ബോസ്‍നിയ, ബ്രസീല്‍, ബ്രൂണെ, ബള്‍ഗേറിയ, ബര്‍മ, ബുറുണ്ടി, കാനഡ, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഈസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഐസ്‍ലന്റ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലിക്റ്റൻസ്റ്റൈൻ, ലക്സംബര്‍ഗ്, മാല്‍ദീവ്സ്, മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, മെണ്ടെനെഗ്രോ, മോറോക്കോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റഷ്യ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്ഥാന്‍, തായ്‍ലന്റ്, തുനീഷ്യ, തുര്‍ക്മെനിസ്ഥാന്‍, ഉക്രൈന്‍സ, യു.കെ. ഉസ്‍ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഇളവ് ലഭിക്കും. യാത്രക്കാർ വിമാനത്താവളത്തിൽ വച്ചെടുത്ത പി സി ആർ പരിശോധന നടത്തിയ മാത്രം മതി. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസം പൂർത്തിയായാൽ ക്വാറന്റൈൻ ആവശ്യമില്ല.