സ്ത്രീകൾ ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ബലാത്സംഗ നിരക്ക് കൂടുന്നതെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എം എൽ എ സമീർ അഹമ്മദ്. നമ്മുടെ ഇടയിലുള്ള ചിലര്‍ ഹിജാബ് ധരിക്കാറില്ല. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചതിന് ശേഷം എന്നോട് സംവാദത്തിന് വരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്കരിക്കണം. എന്നാല്‍ പലരും അത് ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്നും ഹുബ്ബള്ളിയിലെ എം.എല്‍.എ കൂടിയായ സമീര്‍ അഹമ്മദ് പറഞ്ഞു.
ഹിജാബ് എന്നാല്‍ ഇസ്ലാമില്‍ പര്‍ദ എന്നാണ് അര്‍ത്ഥം. പ്രായപൂര്‍ത്തിയാകുമ്ബോള്‍ പെണ്‍കുട്ടികളുടെ സൗന്ദര്യം മറക്കുകയാണ് ഹിജാബ് ധരിക്കുന്നതിലൂടെ ഇസ്ലാം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ‘എ.എന്‍.ഐ’യോട് പറഞ്ഞു. സ്വയം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ സൗന്ദര്യം എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമേ ഹിജാബ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്.അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉഡുപ്പി ജില്ലയിലെ ഗവണ്മെന്റ് ഗേള്‍സ് പിയു കോളജിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസുകളില്‍ കയറ്റാത്തതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് കര്‍ണാടകയിലുടനീളവും രാജ്യത്തിനകത്തേക്കും പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുകയായിരുന്നു.