യുക്രൈന് തലസ്ഥാനമായ കിയവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. അതിര്‍ത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത ഏജൻസിയായ എൻ ഐ എയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം യുക്രൈന് തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രൈന് സൈന്യം അവകാശപ്പെട്ടു.
യുക്രൈനിലെ കേഴ്സണ്‍ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോണ്‍ബാസും ലക്ഷ്യം വെച്ചാണ് റഷ്യന്‍ നീക്കം. ഒഡേസയില്‍ കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചു. ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്കൂളുകളും ഒരു കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ 33 പേര് കൊല്ലപ്പെട്ടെന്നും 18 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന് സ്ഥിരീകരിച്ചു.
മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി സംസാരിച്ചു. എന്നാല്‍ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം.