79 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചു; വുഹാന്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു

beijing corona

ബെയ്ജിങ്: ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമരുമ്പോള്‍ അതിന് തുടക്കം കുറിച്ച വുഹാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വുഹാനിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 76 ദിവസമാണ് വുഹാന്‍ നഗരം പൂര്‍ണമായി അടച്ചിട്ടത്.

തുടക്കം ന്യൂമോണിയയില്‍

wuhan pneumonia
കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് വൈറസ് പ്രതിരോധത്തിനായി ജനുവരി 23ന് വുഹാന്‍ നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനുവരി 25നുള്ള ചാന്ദ്ര പുതുവര്‍ഷാഘോഷവും ലോക്ക് ഡൗണിലായി. 2019 ഡിസംബര്‍ അവസാനമാണ് വുഹാനില്‍ ആളുകള്‍ക്ക് ന്യൂമോണിയ പിടിപെടാന്‍ തുടങ്ങിയത്. എന്നാല്‍ അത് മാരകമായ കൊറോണ വൈറസിന്റെ പുതുരൂപമാണെന്ന് തിരിച്ചറിയാനും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനും ആഴ്ചകള്‍ വേണ്ടിവന്നു.

ലോകത്താകെ ഭീതി വിതച്ച് വൈറസ്

wuhan hospital death
വുഹാനിലും ഹുബെയ് പ്രവിശ്യയിലാകെയും മരണം വിതച്ച വൈറസ് ചൈനയിലാകെ വ്യാപിച്ചു. ഇപ്പോള്‍ ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍, യുകെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും ചൈനയേക്കാള്‍ എത്രയോ മുന്നിലാണ്. ഏഷ്യന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും രാജ്യങ്ങള്‍ കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണിലേക്ക് പോകുമ്പോള്‍, ചൈന വൈറസിനെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

ജയിലിന് സമാനമായ ലോക്ക്ഡൗണ്‍

wuhan lockdown
വൈകിയാണ് വുഹാനിലും ചൈനയുടെ മറ്റു ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കാള്‍ കടുത്ത പ്രതിരോധ നടപടികളാണ് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലുണ്ടായിരുന്നത്. വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയില്‍ എല്ലായിടത്തും സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് നഗരം പൂര്‍ണമായും നിശ്ചലമായി. സ്വകാര്യ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്കുണ്ടായിരുന്നു. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമായിരുന്നു.

വുഹാനില്‍ എത്രപേര്‍ മരിച്ചു?

wuhan back to normal life
1.1 കോടി ജനങ്ങളാണ് വുഹാന്‍ നഗരത്തിലുണ്ടായിരുന്നത്. ഇതില്‍ 50,000ലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചു. 2500ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഔദ്യോഗിക കണക്കുള്‍ ഇങ്ങനെയാണെങ്കിലും വുഹാനിലെ ജനങ്ങള്‍ തന്നെ ഇത് വിശ്വസക്കുന്നില്ല. തങ്ങള്‍ക്ക് ചുറ്റും ദിവസവും മരണം നടന്നിട്ടുണ്ടെന്നും മരണസംഖ്യ 50,000 എങ്കിലും ഉണ്ടാകുമെന്നുമാണ് അവര്‍ ഭയക്കുന്നത്. ചൈന കണക്കുകള്‍ മറച്ചുവെക്കുകയാണെന്ന് അമേരിക്കയും അന്താരാഷ്ട്ര മാധ്യമങ്ങളും കുറ്റപ്പെടുത്തിയിരുന്നു. ചൈനയിലാകെ 76000ലധികം ആളുകള്‍ക്ക് രോഗം പൂര്‍ണമായും ഭേദമായെന്ന ചൈനയുടെ വാദവും ലോകത്തിന് വിശ്വാസമായിട്ടില്ല.

വുഹാനില്‍ നിന്ന് ആദ്യ ട്രൈയിന്‍ പുറപ്പെട്ടു

wuhan first train
അടച്ചിട്ട 11 ആഴ്ചകള്‍ക്ക് ശേഷം വുഹാന്‍ വാതിലുകള്‍ തുറക്കുകയാണ്. ചൈനയില്‍ ഏറ്റവും അവസാനം നിയന്ത്രണങ്ങള്‍ നീക്കുന്ന നഗരമാണ് വുഹാന്‍. മറ്റു ഭാഗങ്ങളില്‍ മാര്‍ച്ചില്‍ തന്നെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു. വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലും മാര്‍ച്ച് അവസാനം നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. ഇപ്പോള്‍ വുഹാനിലും വിലക്കുകള്‍ ഇല്ലാതാകുമ്പോള്‍ ചൈന പൂര്‍ണമായും വൈറസിനെ അതിജീവിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ബസ്സുകളും ട്രെയിനുകളും സര്‍വീസ് നടത്തുകയും ഓഫീസുകളും വ്യാപാര സ്ഥാനപങ്ങളും തുറക്കുകയും ചെയ്യും. ബുധനാഴ്ച പുലര്‍ച്ചെ 12.30ന് വുഹാനില്‍ നിന്ന് ആദ്യ ട്രെയിന്‍ പുറപ്പെട്ടു. 55,000ത്തോളം ആളുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ നഗരം വിടുമെന്നാണ് കരുതുന്നത്.

മരണമില്ലാത്ത ഒരു ദിനം

china a day without death
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ആരും മരിക്കാത്ത ഒരു ദിവസമാണ് കടന്നുപോയത്. അതിന് പിന്നാലെയാണ് വുഹാനിലെ നിയന്ത്രണങ്ങളും ഇല്ലാതാകുന്നത്. ചൈനയിലെ ആകെ മരണത്തിന്റെ 80 ശതമാനവും വുഹാനിലാണ്. 3,331 പേരാണ് രാജ്യത്ത് മരിച്ചതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിക്കുന്നത്. ഇതില്‍ 2571 മരണവും വുഹാനിലാണ്. രണ്ടാഴ്ചയോളമായി വുഹാനിലും ചൈനയിലും പ്രാദേശികമായുള്ള പുതിയ രോഗികളില്ല. പ്രാദേശിക രോഗവ്യാപനം പൂര്‍ണമായി അവസാനിച്ചതായാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഇല്ലാതായത് പ്രാദേശിക വ്യാപനം മാത്രം

beijing corona
പ്രാദേശിക രോഗവ്യാപനം ഇല്ലാതായതിന് പിന്നാലെയാണ് ചൈനയില്‍ വിദേശത്ത് നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഓരോ ദിസവും വിദേശത്ത് നിന്നെത്തിയ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെ പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ബെയ്ജിങ്ങിലാണ് വിദേശത്ത് നിന്നെത്തിയ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതോടെ രണ്ടാംഘട്ട വ്യാപനമുണ്ടാകുമോയെന്ന ആശങ്കയും ഉയര്‍ന്നു.

രണ്ടാംവരവിന്റെ ഭീഷണി

wuhan china corona virus
രണ്ടാം ഘട്ട വ്യാപനമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈന ജാഗ്രതയില്‍ തന്നെയാണ്. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും എല്ലാവര്‍ക്കും എപ്പോഴും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യമില്ല. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും നിരീക്ഷണത്തിലാക്കുയും ചെയ്യും.

china wuhan ends 76 days coronavirus lockdown amid concern remains