കാബൂൾ: 170 പേരോളം പേര് കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് വന്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ഒരു സംഘത്തിനെതിരെ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായാണ് യു എസ് സൈന്യം അറിയിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടന്നത്. ഭീകരരെ തങ്ങൾ വധിച്ചതായാണ് പ്രാഥമിക സൂചനകൾ എന്ന് സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു. വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം ആളുകളെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷയിൽ വ്യോമമാർഗം കുടിയൊഴിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് അഫ്ഗാനിസ്ഥാന് പുറത്ത് നിന്ന് ഐഎസിനെതിരെ ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിന്റെ ആബി ഗേറ്റിന് മുന്നിലെ ജനക്കൂട്ടത്തിൽ വ്യാഴാഴ്ച ഒരു ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 13 യുഎസ് സൈനികർ ഉൾപ്പെടെ 78 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 200 കടന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.