തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. നിലവിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേക്കെത്തിയതും ആശ്വാസകരമാണ്. നേരത്തെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. നിലവില്‍ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ചര്‍ച്ച ചെയ്യും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യവും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
തുടര്‍ച്ചയായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതി കൂടുതല്‍ മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളില്‍ വലിയ മാറ്റമുണ്ടാകില്ല. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ടിപിആര്‍ അഞ്ചിന് താഴെ എത്തിയ ശേഷമായിരുന്നു അണ്‍ലോക്ക് പ്രക്രിയയിലേക്ക് കടന്നത്.
അതേസമയം കേരളത്തില്‍ കോവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. രോഗികളുടെ എണ്ണം കുറയുമ്ബോഴും പ്രതിദിന മരണം ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ചൊവ്വാഴ്ച മാത്രം 194 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 9000 കവിഞ്ഞു. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 1793.