കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി/യുടെ പേരില്‍ കോടികളുടെ ധൂര്‍ത്ത്. ഒരു വര്‍ഷത്തേക്ക് കെപിഎംജി എന്ന കമ്പനിക്ക് 74 ലക്ഷം രൂപ നല്‍കിയെങ്കിലും പുതിയ പദ്ധതികളൊന്നും നടപ്പിലായില്ല. മൂന്ന് വര്‍ഷത്തേക്ക് പതിനാല് കോടി രൂപക്കായിരുന്നു കരാര്‍.
2019 ജൂലൈ 9നാണ് കെപിഎംജി അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിനെ കണ്ണൂര്‍ ഇന്‍ര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അവരുടെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. വ്യോമയാന-വ്യോമയാനേതര വരുമാനം വഴി ലാഭം വര്‍ധിപ്പിക്കുന്നതിനുളള ഉപദേശങ്ങള്‍ നല്‍കുകയും നിക്ഷേപകരെ എത്തിച്ച് പദ്ധതി നടപ്പിലാക്കുകയുമായിരുന്നു ലക്ഷ്യം. മൂന്ന് വര്‍ഷത്തേക്ക് 13,89,73,853 രൂപക്കാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ നല്കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കെപിഎംജി വഴി ഒരു പദ്ധതിയും വിമാനത്താവളത്തില്‍ എത്തിയില്ല. അതേസമയം പ്രൊജക്ട് ഫീസെന്ന പേരില്‍ 74 ലക്ഷം രൂപ കഴിഞ്ഞ മാസം ഇവര്‍ കൈപ്പറ്റുകയും ചെയ്തു. ഒപ്പം രണ്ട് കോടിരൂപയുടെ ഒരു പുതിയ ബില്ലും കെപിഎംജി കിയാലിന് നല്‍കിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനമായ കിറ്റ്കോയെ തഴഞ്ഞായിരുന്നു കരാര്‍ കെപിഎംജിക്ക് നല്‍കിയത്. 2017 ജൂലൈ മുതല്‍ 2018 ഡിസംബര്‍ വരെ കിറ്റ്കോയ്ക്കായിരുന്നു കണ്‍സള്‍ട്ടന്‍സി ചുമതല. ഈ കാലയളവില്‍ മൂന്നര കോടി രൂപ മാത്രമാണ് കിറ്റ്കോ കണ്‍സള്‍ട്ടന്‍സി ഫീസായി കൈപ്പറ്റിയത്. എന്നാല്‍ ഇതിന്റെ ഇരട്ടി തുകക്കാണ് മുഖ്യമന്ത്രി ചെയര്‍മാനായ കിയാല്‍ കെപിഎംജിയുമായുളള പുതിയ കരാര്‍ ഒപ്പിട്ടത്.