മഴയോടൊപ്പം ശക്തമായ ഇടിമിന്നല്‍; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ചത് 68 പേർ

ന്യൂഡൽഹി : മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിവെട്ടില്‍ യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര്‍ മരിച്ചു.
ഉത്തര്‍ പ്രദേശില്‍ ആകം 41 പേര്‍ മിരച്ചു. യുപിയില്‍ പ്രയാഗ് രാജില്‍ 18 പേര്‍ മരിച്ചു. സോറവോണ്‍ പ്രദേശത്ത് ആറ് പേരും കര്‍ചന പ്രദേശത്ത് രണു പേരും കൊറാവോണില്‍ മൂന്ന് പേരും മരിച്ചു. ഫിറോസാബാദില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. കൃഷിയിടത്തില്‍ പണിയെടുക്കുമ്‌ബോള്‍ ശക്തമായ മഴയുണ്ടായി. മരത്തിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇടിവെട്ടില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഉധ്നി ഗ്രാമത്തില്‍ 42 ആടുകളെയും ഒരു പശുവിനെയും മേയ്ക്കാന്‍ പോയതാണ് കര്‍ഷകന്‍. ഇടിവെട്ട് തുടങ്ങിയപ്പോള്‍ അയാള്‍ ഒരു കുടിലില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ 42 ആടുകളും പശുവും ചത്തു. മധ്യപ്രദേശില്‍ ഏഴ് പേര്‍ മരിച്ചു.

രാജ്സ്ഥാനില്‍ 20 പേരും മരിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും 11 യുവാക്കളും ഉള്‍പ്പെടുന്നു. ഇതില്‍ അധികം മരണവും ജയ്പൂരിലാണ് സംഭവിച്ചത്. ഇതില്‍ 11 ചെറുപ്പക്കാര്‍ക്ക് ആംബര്‍ ഫോര്‍ട്ടിനടുത്തുള്ള ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുമ്‌ബോഴാണ് ഇടിവെട്ടേറ്റത്. കോട്ടയില്‍ ഒരു മരത്തിന് കീഴില്‍ ഇടിവെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ മരിച്ചു. കന്നുകാലികളുമായി ഇവര്‍ ഒരു വലിയ മരത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു. 10 ആടുകള്‍ക്കും ഒരു പശുവിനും ഇടിവെട്ടില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടു. ജല്‍വാറില്‍ 23കാരനായ ഒരു ഇടയനും അയാളുടെ രണ്ട് പോത്തുകള്‍ക്കും ഇടിമിന്നലേറ്റ് ജീവപായം സംഭവിച്ചു. കോട്ട, ബാരന്‍ക, ജലവാര്‍, ധോല്‍പുര്‍ എന്നിവിടങ്ങളില്‍ 20ല്‍ പരം പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായ പരിക്കുണ്ട്.