ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥ പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. എല്ലാ മാനദണ്ഡങ്ങളും ചിട്ടയോടെ പിന്തുടര്ന്നാല് അടുത്ത വര്‍ഷമാദ്യം വൈറസിന്റെ വ്യാപനം പൂര്‍ണമായും നിയന്ത്രണത്തിലാക്കാം. വരുന്ന ശൈത്യകാലത്തും ഉത്സവസീസണിലും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും അപകടാവസ്ഥിലേക്കു പോകാമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
കോവിഡ് വീണ്ടും രൂക്ഷമായാല്‍ പ്രതിമാസം 26 ലക്ഷം രോഗികള്‍ വരെയുണ്ടാകാം. ആകെ ജനസംഖ്യയില്‍ 30 ശതമാനം ആളുകളില്‍ മാത്രമാണ് ഇതുവരെ കോവിഡ് പ്രതിരോധശേഷി വികസിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരിയെ നിയന്ത്രിക്കാനാകും. അപ്പോഴേയ്ക്കും ഏകദേശം ഒരു കോടിക്കു മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കും. നിലവില്‍ 75 ലക്ഷത്തോളം രോഗികളുണ്ട്.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ മരണസംഖ്യ ആഗസ്തില്‍ തന്നെ 25 ലക്ഷം പിന്നിടുമായിരുന്നുവെന്നാണ് വിദഗ്ധ സമിതി അവകാശപ്പെടുന്നത്. എന്നാല്‍, ഇതുവരെ 1.15 ലക്ഷം ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. എങ്കിലും ഇനിയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അഭികാമ്യമലല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമെ അത് പ്രാവര്‍ത്തികമാകൂ. രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നതിലേക്ക് നീങ്ങണം.
വലിയ ആള്‍ക്കൂട്ടങ്ങള്‍ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടി സമിതി വ്യക്തമാക്കി. ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 2 വരെ നല്കിയ ഇളവുകള്‍ കാരണം സപ്തംബര്‍ 8നു ശേഷം കേരളത്തിലെ രോഗവ്യാപനം കുത്തനെ കൂടിയതായി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.