കീവ്: യുക്രൈന് നഗരമായ എനര്‍ഗൊദാര്‍ (Enerhaodar) നഗരത്തിലെ സേപോര്‍സെയിയ (Zaporizhzhia) ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം കൂടിയാണിത്. ആണവ നിലയത്തിന് സമീപത്തുനിന്ന് പുക ഉയര്‍ന്നുണ്ടെന്ന് യുക്രൈൻ സൈന്യം വ്യക്തമാക്കുന്നുണ്ട്.
ആണവ നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. ആശങ്കയുടെ മണിക്കൂറുകൾ ആണെന്നും ഇനിയെന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.