കോവിഡ് രണ്ടാംതരംഗത്തിന്‍റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം

ഡൽഹി: കോവിഡ് രണ്ടാംതരംഗത്തിന്‍റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. എന്നാൽ കോവിഡിന്റെമൂന്നാം തരംഗം ആറു മാസത്തിനുള്ളിൽ സംഭവിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മെയ് അവസാനത്തോടെ ഒന്നരലക്ഷം കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ മാസത്തോടെ പ്രതിദിന കണക്കുകൾ ഇരുപത്തിനായിരമായി കുറഞ്ഞേക്കും.

കേരളമടക്കം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലും രോഗബാധ കൂടാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ മഹിന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്‍റെ മൂന്നാം ഘട്ടം ആറോ എട്ടോ മാസത്തിനുള്ളിലെത്തുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ വാക്സിനേഷന്‍ നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2021 ഒക്ടോബര്‍ വരെ കോവിഡിന്‍റെ മൂന്നാംഘട്ടത്തെ പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രൊഫസര്‍ അഗര്‍വാള്‍ പറയുന്നു.