റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റിലായത് 13,702 പേർ. മെയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയ അധികൃതരാണ് പരിശോധന നടത്തുന്നത്.
താമസ നിയമങ്ങള്‍ ലംഘിച്ച 8,362 പേരും, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച 3,513 പേരുമാണ് പിടിയിലായവർ. 1,827 പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 253 പേര്.